Sunday, June 30, 2013
‘അമ്മ’ തുണച്ചു മമ്മൂട്ടിയുടെ റിയാലിറ്റി ഷോ വരും
കൈരളി ചാനലില്‍ പുതിയ റിയാലിറ്റി ഷോയുമായി മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരസംഘടനയായ അമ്മയുടെ വിലക്കായിരുന്നു മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശനത്തന് പ്രതിബന്ധമായിരുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് തത്ക്കാലം വിലക്കില്ലെന്ന് അമ്മ വ്യക്തമാക്കിയതോടെ മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശം ഉറപ്പായിരിക്കുകയാണ്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്.
ബോളിവുഡ് താരം അമീര്‍ഖാന്‍റെ സത്യമേവജയതേ മാതൃകയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ഷോ ആയിരിക്കും മമ്മൂട്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചെയര്‍മാനായ കൈരളി ചാനലിലേക്ക് തിരിച്ചെത്തിയ ജോണ്‍ ബ്രിട്ടാസിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രോഗ്രാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സത്യമേവ ജയതേ ജനപ്രീതിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ചാനലിന് നിഷ്പക്ഷമായി കേരളത്തിലെ സാമൂഹ്യവിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നതും ഇത് എത്രത്തോളം ജനങ്ങളിലേക്ക് എത്തും എന്നതുമായിരിക്കും മമ്മൂട്ടിക്കു മുന്നിലുള്ള വെല്ലുവിളി. ഈ ഷോയില്‍ മമ്മൂട്ടിക്കൊപ്പം ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Labels:
Film
,
News Updates
മോഹന്‍ലാലിന്റെ ‘ചക്രം’ തന്റെ കരിയര്‍ തകര്‍ത്തെന്ന് വിദ്യാബാലന്‍
റിലീസ് ചെയ്യാതെ പോയ മോഹന്‍ലാല്‍ ചിത്രം ചക്രം മലയാള സിനിമയിലെ തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. മലയാളത്തില്‍ തുടര്ന്നും അഭിനയിക്കണമെന്നും നല്ല വേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു.
ചക്രം മുടങ്ങിയത് തന്റെ തെറ്റായി പലരും ചിത്രീകരിച്ചു. തനിക്ക് മലായളത്തില്‍ നിര്ഭാഗ്യവതി എന്ന പേര് വരെ വീണിരുന്നു. ഇതോടെ നേരത്തെ ഡേറ്റ് വാങ്ങിയിരുന്നവര്‍ പോലും തന്നെ ഒഴിവാക്കി. എല്ലാവര്ക്കും മുന്നില്‍ ഞാന്‍ തെറ്റുകാരിയായെന്നും വിദ്യാബാലന്‍ പറഞ്ഞു.
അതിന് ശേഷം ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒപ്പിട്ടെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അവസാനം നിമിഷം ആ സിനിമയില്‍ നിന്നും താന്‍ പുറത്തായി. അഭിഅയിക്കാന്‍ അറിയാത്ത, ഭാഗ്യമില്ലാത്ത ഇവളെ എങ്ങനെ നായികയാക്കുമെന്നായിരുന്നു മിക്കവരുടെയും പ്രതികരണം . തനിക്ക് നായികയാകാനുള്ള സൌന്ദര്യം ഇല്ലെന്ന് വരെ പറഞ്ഞുപരത്തി. ഇതോടെ കണ്ണാടിയില്‍ മുഖം നോക്കുന്നതും പോലും നിര്ത്തിയിരുന്നുവെന്നും വിദ്യാബാലന്‍ പറഞ്ഞു.
Labels:
Film
Mohanlal with Vetrimaaran
Vetrimarana
is one of the most acclaimed director of Tamil .And by reading this
title you may think about Mohanlal being signed up by the director for a
project. But we are not spilling beans about any such project.
The buzz
is that Mohanlal's Malayalam movie 'Karmayodhha' which was in the
theaters last Onam will be soon seen in Tamil in the title
'Vetrimaaran'.The movie has Lal as an encounter specialist named Mad
Maddy,whose daughter gets kidnapped by sex traffickers. Directed by
Major Ravi, the movie will be on theaters in Tamil nadu soon.
Labels:
Film
മോഹന്‍ലാലിന്റെ പൊന്നുമോള്‍ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍
രണ്ട്
സൂപ്പര്‍ താരങ്ങള്ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുകയാണ്
നിവേദ. വിജയിന്റെ ജില്ല എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് നിവേദ
അഭിനയിക്കുന്നത്. ചിത്രത്തില്‍ നായകന്‍ വിജയിന്റെ സഹോദരി കൂടിയാണ് നിവേദ.
ജില്ലയില്‍ വിജയലക്ഷ്മി എന്നാണ് നിവേദയുടെ കഥാപാത്രത്തിന്റെ പേര്.
നേരത്തെ മോഹന്‍ലാലിന്റെ പ്രണയം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു എങ്കിലും ഇത്രയും നല്ല വേഷം കിട്ടിയിരുന്നില്ല. പ്ലസ് ടു ഫലം വന്നത് ജില്ലയുടെ ഷൂട്ടിംഗ് സമയത്താണ്. ഈ സമയത്ത് ലാലേട്ടന്‍ ഒരു അച്ഛനെ പോലെയാണ് സംസാരിച്ചതും അഭിനന്ദിച്ചതും. കരിയറില്‍ മുന്നേറാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കിയെന്നും നിവേദ പറഞ്ഞു.
ബ്ലെസിയുടെ പ്രണയത്തില്‍ നിവേദ തോമസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നേരത്തെ പ്രണയത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നുവെങ്കിലും അതില്‍ തനിക്ക് മോഹന്‍ലാലിനൊപ്പം കോമ്പിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം കൈവന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നിവേദ പറഞ്ഞു.
ജില്ലയിലെ നിവേദയുടെ കഥാപാത്രം ഒരു മകള്‍-പെങ്ങള്‍ കഥാപാത്രമല്ല, ശക്തമായ റോള്‍ ഈ ചിത്രത്തിലുണ്ടെന്നും നിവേദ വെളിപ്പെടുത്തി.
നേരത്തെ മോഹന്‍ലാലിന്റെ പ്രണയം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു എങ്കിലും ഇത്രയും നല്ല വേഷം കിട്ടിയിരുന്നില്ല. പ്ലസ് ടു ഫലം വന്നത് ജില്ലയുടെ ഷൂട്ടിംഗ് സമയത്താണ്. ഈ സമയത്ത് ലാലേട്ടന്‍ ഒരു അച്ഛനെ പോലെയാണ് സംസാരിച്ചതും അഭിനന്ദിച്ചതും. കരിയറില്‍ മുന്നേറാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കിയെന്നും നിവേദ പറഞ്ഞു.
ബ്ലെസിയുടെ പ്രണയത്തില്‍ നിവേദ തോമസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നേരത്തെ പ്രണയത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നുവെങ്കിലും അതില്‍ തനിക്ക് മോഹന്‍ലാലിനൊപ്പം കോമ്പിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം കൈവന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നിവേദ പറഞ്ഞു.
ജില്ലയിലെ നിവേദയുടെ കഥാപാത്രം ഒരു മകള്‍-പെങ്ങള്‍ കഥാപാത്രമല്ല, ശക്തമായ റോള്‍ ഈ ചിത്രത്തിലുണ്ടെന്നും നിവേദ വെളിപ്പെടുത്തി.
Labels:
Film
അശ്ലീല നടിയായതില്‍ നാണക്കേടില്ല: സണ്ണിലിയോണ്‍
അശ്ലീല നടിയായതില്‍ നാണക്കേടില്ല: സണ്ണിലിയോണ്‍
സിനിമാ
രംഗത്ത് താനൊരു അശ്ലീല നടിയായി അറിയപ്പെടുന്നതില്‍ നാണക്കേടില്ലെന്ന്
ബോളിവുഡ് നടി സണ്ണി ലിയോണ്‍ . താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത
കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. ബോളിവുഡ്
ഇത്രയും അംഗീകാരങ്ങള്‍ കിട്ടുമെന്ന്
ഒരിക്കലും കരുതിയതല്ലെന്നും സണ്ണിലിയോണ്‍ പറഞ്ഞു.
ആദ്യകാലങ്ങളില്‍ അശ്ലീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ബോളിവുഡിലാണ്. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തന്നെ ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നത്. ആരാധകര്‍ ആഗ്രഹിക്കുന്ന കാലത്തോളം ബോളിവുഡില്‍ ഉണ്ടാകുമെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ബോളിവുഡില്‍ സണ്ണി ലിയോണിന് ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ട് ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ശേഷം എക്താ കപൂറിന്റെ ഹൊറര്‍ ചിത്രമായ രാഗിണി എംഎംസ് 2 ആണ് സണ്ണിയുടെ പുതിയ ചിത്രം.
ആദ്യകാലങ്ങളില്‍ അശ്ലീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ബോളിവുഡിലാണ്. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തന്നെ ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നത്. ആരാധകര്‍ ആഗ്രഹിക്കുന്ന കാലത്തോളം ബോളിവുഡില്‍ ഉണ്ടാകുമെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ബോളിവുഡില്‍ സണ്ണി ലിയോണിന് ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ട് ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ശേഷം എക്താ കപൂറിന്റെ ഹൊറര്‍ ചിത്രമായ രാഗിണി എംഎംസ് 2 ആണ് സണ്ണിയുടെ പുതിയ ചിത്രം.
Labels:
Film
,
News Updates
മലയാളി ഹൗസിനെതിരെ 10 കോടിയുടെ നഷ്ടപരിഹാരക്കേസ്
എന്‍ഡമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥയില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ഇവര്‍ ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നും കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്മെൻറെ സ്ട്രാറ്റജി വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ ജീവനക്കാരനാണ് സണ്‍ ടിവി ക്ക് വേണ്ടി ‘മലയാളീ ഹൗസിന്റെ’ സംപ്രേഷണാവകാശം നേടിയെടുക്കാന്‍ സഹായിച്ചതെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു. 1999-ലാണ് എന്‍ഡമോള്‍ നെതര്‍ലാന്‍ഡ് ടി.വി. എന്ന ടെലിവിഷന്‍ കമ്പനി ബിഗ് ബ്രദര്‍ എന്ന പേരില്‍ നൂതനമായ ഫോര്‍മാറ്റില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചത്. ഇതിൻറെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്സ് ടി.വിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘ബിഗ് ബോസ്’.
Labels:
Malayali House
ചെറുപ്പകാലത്ത് അമ്മാവന്‍ പീഡിപ്പിരുന്നതായി തിങ്കള്‍ ഭാല്‍
മൂന്നു മൂന്നര വയസ്സ് മുതല്‍ അമ്മാവന്‍ തന്നെ ദുരുപയോഗം ചെയ്തു. അച്ഛും അമ്മയും മിശ്ര വിവാഹിതരായിരുന്നു. ഇരു വീട്ടുകാര്‍ക്കും ഇഷ്ടമില്ലാതെയാണ് വിവാഹം നടന്നത്. ഒരു വയസ്സു കഴിഞ്ഞ സമയത്ത് എന്നെ കുട്ടിക്കാത്തുള്ള അമ്മൂമ്മയെ ഏല്‍പിച്ച് അമ്മ രാജ്പുരിയില്‍ അച്ഛന്‍ ജോലി ചെയ്തിരുന്നിടത്തേക്ക് പോയി. പിന്നീട് മൂന്നര വയസ്സിലാണ് ഞാന്‍ അച്ഛമമ്മമാരോടൊപ്പം ഡല്‍ഹിയില്‍ താമസം തുടങ്ങുന്നത്. അന്ന് അമ്മയുടെ ഇളയ അമ്മാവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച്ചകളില്‍ അമ്മ അിയത്തിക്കൊപ്പം എറണാങ്കുളത്തേക്ക് പോകും. ആ സമയം അമ്മാവന്‍ തന്നെ നിരന്തരം പീഢിപ്പിച്ചുവെന്നാണ്ണ് തിങ്കള്‍ പറയുന്നത്.
തിങ്കളിന്‍റെ വെളിപ്പെടുത്തല്‍ കാണാന്‍ താഴെയുള്ള വീഡിയോ കാണുക.
Labels:
Malayali House
എയർപോർട്ടിൽ സംഭവിച്ചതിങ്ങനെ… രഞ്ജിനി പറയുന്നു
രഞ്ജിനി പറയുന്ന എയർപോർട്ട് കഥ ഇങ്ങനെ….
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ദുബൈ വഴിയാണ് ഞാന്‍ എന്റെ ടീമംഗങ്ങള്‍ക്കൊപ്പം കൊച്ചിയിലെത്തിയത്. മെയ് പതിനാറിന് 3.35നാണ് ലാന്റ് ചെയ്തത്. ബിസിനസ് ക്ലാസ് യാത്രക്കാരിയായതിനാല്‍ ഞാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള ബിസിനസ് ക്ലാസ് ക്യൂവില്‍ ചെന്നു നിന്നു. നിര്‍ഭാഗ്യവശാല്‍ അവിടെ സ്റ്റാഫ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഞാന്‍ മറ്റൊരു ക്യൂവിലേയ്ക്ക് മാറിനിന്നു. വിമാനത്താവളത്തില്‍ ഏറെ തിരക്കനുഭവപ്പെടുന്ന സമയമായിരുന്നു അത്. ക്യൂവില്‍ നിന്ന് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് ഞാന്‍ ബാഗേജ് ക്ലിയറന്‍സ് ക്യൂവിലേയ്ക്ക് മാറി. ഇവിടെ എല്ലാ വിഭാഗം യാത്രക്കാരും ക്യൂനിന്ന് ഒരേ കൗണ്ടറിലെത്തു, അതുകൊണ്ടുതന്നെ ക്യൂ വളരെ വലുതായിരുന്നു. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്നോ ഏതാണ് ക്യൂവെന്നോ ഒന്നും അറിയാന്‍ കഴിയാതെ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടെ ഞാന്‍ എന്റെ അതേ വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ നടി ആശ ശരത്തിനെ കണ്ടു. ഞങ്ങള്‍ ഒരുമിച്ചാണ് ക്യൂവില്‍ നിന്നത്. എന്റെ ടീമിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ ഗോപന്‍ എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം വന്നുനിന്നു. അവര്‍ ക്യൂയില്‍ നിന്നും മാറി ഞങ്ങളുടെ മുന്നില്‍ വന്നുനിന്നു. അപ്പോള്‍ ഞാന്‍ തമാശയായി ഇത് ശരിയല്ലെന്നും വേണമെങ്കില്‍ ഞങ്ങളുടെ പിന്നില്‍ നില്‍ക്കാമെന്നും പറഞ്ഞു. ക്യൂ നീങ്ങാന്‍ തുടങ്ങി, അസഹനീയമായ ക്ഷീണം തോന്നിയപ്പോള്‍ ഞാന്‍ കുറച്ചുമുന്നിലേയ്ക്ക് മാറി നില്‍ക്കാമെന്നും ക്യൂ നീങ്ങി മുന്നിലെത്തുമ്പോള്‍ ഒപ്പം കൂടാമെന്നും പറഞ്ഞു. ഇതാണ് കേസിനാധാരമായ സംഭവം. ഞാന്‍ ക്യൂവില്‍ നിന്നും മാറി മൂന്നോട്ടുനീങ്ങി നിന്നു. അപ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ നിങ്ങള്‍ ക്യൂതെറ്റിയ്ക്കുന്നത് ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത് എന്ന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ ക്യൂ തെറ്റിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. എന്നാല്‍ അയാള്‍ സംസാരം നിര്‍ത്താന്‍ തയ്യാറായില്ല, മറ്റ് ചിലയാളുകള്‍ക്കൊപ്പം കൂടി വളരെ മോശമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ വീണ്ടും ക്യൂ തെറ്റിച്ചിട്ടെന്നും എന്റെ ഒപ്പമുള്ളവരാണ് ക്യൂതെറ്റിച്ച് മുന്നില്‍ കയറിയത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരോട് സംസാരിക്കാമെന്നും പറഞ്ഞു. മറ്റെല്ലാവരും പ്രശ്‌നം വിട്ടുകളഞ്ഞശേഷവും ബിനോയിയും ഭാര്യയും വീണ്ടും എനിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ ദേഷ്യം വന്ന് ഉച്ചത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് ബിനോയ് തീര്‍ത്തും മോശമായ രീതിയില്‍ എന്റെ അടുത്തേയ്ക്ക് വന്ന് സംസാരം തുടങ്ങി. തുടര്‍ന്ന് ഞാനും അയാളോട് തര്‍ക്കിച്ചു. അയാള്‍ എന്നെയും എന്റെ ജോലിയെയും അച്ഛനമ്മമാരെയുമെല്ലാം അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഞാന്‍ ഉടന്‍തന്നെ അയാള്‍ അപമാനിച്ചുവെന്ന് കാണിച്ച് പരാതിയും നല്‍കി. എയര്‍പോര്‍ട്ട് ടെര്‍മിനില്‍ മാനേജരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പ്രശ്‌നം മാപ്പു പറഞ്ഞ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാനതിന് തയ്യാറായില്ല. തുടര്‍ന്ന് ഞാന്‍ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു. യാത്രാക്ഷീണത്താല്‍ ഉറങ്ങിയ ഞാന്‍ വൈകീട്ട് 5 മണിയോടെ എഴുന്നേറ്റപ്പോള്‍ ആദ്യം കിട്ടുന്നത് ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമുള്ള വിളികളാണ്. അപ്പോഴാണ് എയര്‍പോര്‍ട്ട് സംഭവം ഇത്രയും വലിയ പ്രശ്‌നമായ കാര്യം ഞാന്‍ അറിയുന്നത്. അയാള്‍ പറഞ്ഞത് ഞാന്‍ ചെയ്യാത്ത കാര്യറങ്ങളാണ്. അയാളാണ് എന്നെ അസഭ്യം പറഞ്ഞത്. ഇപ്പോള്‍ എല്ലാവരും അയാള്‍ക്കൊപ്പമാണ്. ഞാനൊരു സ്ത്രീയാണ്, എന്നെയും എന്റെ കുടുംബത്തെയും അസഭ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും പോലെ ജീവിക്കാന്‍ അവകാശമുള്ള വ്യക്തിയാണ് ഞാനും. അസഭ്യം പറഞ്ഞ അയാള്‍ക്ക് മുഖമടച്ച് അടികൊടുക്കുകയായിരുന്നു വേണ്ടത്, പക്ഷേ ഞാനത് ചെയ്തില്ല.
ഇതെല്ലാം ആണ് രഞ്ജിനിയുടെ വാദങ്ങൾ ഇതു ശരിയാണോ തെറ്റാണോ എന്നറിയാൻ നമ്മളാരും സംഭവ സ്ഥലത്ത് ഇല്ലായിരുന്നല്ലോ അതുകൊണ്ട് നമുക്ക് ഇതും വിശ്വസിക്കാം…….
Labels:
News Updates
Saturday, June 29, 2013
പണി വരുമ്പോള്‍ ഇങ്ങനെ വരണം; മലയാളി ഹൗസ് പൂട്ടിയേക്കും?
പണി വരുമ്പോള്‍ ഇങ്ങനെ വരണം; മലയാളി ഹൗസ് പൂട്ടിയേക്കും? സംപ്രേഷണം നിര്‍ത്തണമെന്ന് ബിഗ്ഗ് ബോസ് നിര്‍മാതാക്കള്‍; ബോംബെ ഹൈക്കോടതിയില്‍ മലയാളി ഹൗസിനെതിരെ ഹര്‍ജി
മലയാളി ഹൗസ് നിര്‍ത്തിയേക്കും? സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ മയാളി ഹൗസിനെതിരെ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കള്‍ കേസ് കൊടുത്തു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിര്‍മാണ കമ്പനിയായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മലയാളി ഹൗസിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബോംബെ ഹൈക്കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്.പകര്‍പ്പാവകാശ ലംഘന നിയമപ്രകാരം മലയാളി ഹൗസിന്റെ സംപ്രേഷണം തടയണമെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1999ല്‍ എന്‍ഡമോള്‍ നെതര്‍ലന്‍ഡ് ബി വി എന്ന ടെലിവിഷന്‍ കമ്പനിയാണ് ആദ്യമായി ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്‌സ് ടിവിയില്‍ സംപേഷണം ചെയ്യുന്ന ബിഗ്‌ബോസ്.
മലയാളി ഹൗസ് നിര്‍മാതാക്കളായ സണ്‍ നെറ്റ്വര്‍ക്ക്, വേദാന്ത എന്റര്‍ടെയ്ന്‍മെന്റ് എന്‍ഡമോളിലെ രണ്ട് മുന്‍ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. എന്‍ഡമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാന്ത എന്റര്‍ടെയ്ന്‍മെന്റില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നുമാണ് പരാതിയിലെ ആരോപണം.
Labels:
Malayali House
Friday, June 28, 2013
Ford EcoSport launched in India at Rs 5.59 lakh
Ford EcoSport launched in India at Rs 5.59 lakh
Thanks to turbo-charging and direct petrol injection, the EcoBoost delivers 125PS of max power and 170Nm of max torque.
Ford EcoSport will come in 10 variants with three engine options of 1-litre petrol with Ecoboost technology, 1.5 litre petrol and 1.5 litre diesel engines. The 1.5-litre petrol engine makes 112PS of power and is coupled to a 5-speed manual. The next 1.5-litre common rail diesel develops a max power output of 91PS and a peak torque of 204Nm, and is available in 5-speed manual. Both the engines are available in entry level variant Ambiente, Trend, Titanium and Titanium AT/ Titanium (Option Pack).
The most talked about engine in the Ford EcoSport lineup is the 1-litre EcoBoost petrol engine Thanks to turbo-charging and direct petrol injection, the EcoBoost delivers 125PS of max power and 170Nm of max torque. Ford is positioning the EcoBoost as the flagship and has therefore launched the EcoBoost powered EcoSport only in the top trim levels – Titanium and Titanium option pack. Manual transmissions will be available in both petrol and diesel models, while the automatic gearbox will come only in the petrol variant.
Ford EcoSport, packs fancy equipment and commendable technology, even the entry-level Ambiente variant offers decent amount of standard equipment including power steering, electric ORVMs with indicators, power windows, theatre dimming interior lights, Bluetooth radio with AUX and USB connectivity, dual tone interiors and remote central locking. The car comes with Ford’s voice-enabled in-car connectivity system Sync, which means you can operate your Bluetooth-enabled phone and USB devices, dial calls, read out text messages and browse and select music tracks via voice commands.
Ford EcoSport Price in India (Ex-Shoroom Delhi)
Petrol
- 1.5L TiVCT Ambiente: Rs 5.59 lakh
- 1.5L TiVCT Trend: Rs 6.49 lakh
- 1.5L TiVCT Titanium: Rs 7.5 lakh
- 1.5L TiVCT Titanium AT: Rs 8.44 lakh
- 1.5L TDCi Ambiente: Rs 6.69 lakh
- 1.5L TDCi Trend: Rs 7.6 lakh
- 1.5L TDCi Titanium: Rs 8.6 lakh
- 1.5L TDCi Titanium (O): Rs 8.99 lakh
- 1.0L EcoBoost Titanium: Rs 7.89 lakh
- 1.0L EcoBoost Titanium (O) Rs 8.28 lakh
Labels:
Ford EcoSport
Thursday, June 27, 2013
മീരാജാസ്മിന്‍ സിനിമക്കാര്‍ക്ക് വെറുക്കപ്പെട്ടവളോ?
മീരാജാസ്മിന്‍ സിനിമക്കാര്‍ക്ക് വെറുക്കപ്പെട്ടവളോ? മഴനീര്‍ത്തുള്ളികളില്‍ നിന്നും പുറത്ത്
മലയാള
സിനിമയില്‍ നടി മീരാജാസ്മിന്റെ ഡേറ്റിനായി സംവിധായകര്‍ കാത്തുനിന്ന ഒരു
കാലമുണ്ടായിരുന്നു. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച മീരാജാസ്മിന്‍
മഞ്ജൂവാര്യരുടെ പിങ്കാമിയാണെന്ന് പോലും ചിലര്‍ വിലയിരുത്തി. ലോഹിതദാസിന്റെ
മിക്ക സിനിമകളിലും മീരാജാസ്മിനായിരുന്നു നായിക. ഒരു നായികയുടെ ഡേറ്റിന്
വേണ്ടി മാത്രം നിര്‍മ്മാതാക്കളും സംവിധായകരും ഷൂട്ടിംഗ് സമയം വരെ
ക്രമീകരിച്ചിരുന്നു.
എന്നാല്‍ ആ മീരജാസ്മിനെ ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്നാണ് അടുത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പുതുതായി വരുന്ന ചിത്രങ്ങളില്‍ മീരാജാസ്മിനാണ് നായിക എന്ന വാര്‍ത്ത വരും. തൊട്ടുപിന്നാലെ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം മീര ഔട്ടെന്ന റിപ്പോര്‍ട്ടും വരും. ഏറ്റവും അവസാനമായി വി.കെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തിലും മീര ഇല്ലെന്നാണ് അറിയുന്നത്.
മഴനീര്‍ത്തുള്ളികളില്‍ മീരാജാസ്മിനിനെ പരിഗണിച്ചിട്ടില്ലെന്നാണ് നായകന്‍ അനൂപ് മേനോന്‍ പറയുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററില്‍ നായിക മീരയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലേക്കും മറ്റൊരു നായികയെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്.
നേരത്തെ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയില്‍ മീരയുണ്ടാകുമെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായിക മീരയല്ലെന്ന് തിരുത്തലുമായി പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തി. സിദ്ദിഖിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനാണ് മീരയുടെ അവസാന ചിത്രം. ഈ ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ നായികമാര്‍ അഭിനയിച്ചതിനാല്‍ മീരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല.
അതേസമയം, തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെടുന്നത് മീരയുടെ സ്വഭാവമോശം കൊണ്ടാണെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ചീത്ത പെരുമാറ്റവും സമയത്തിന് ഷൂട്ടിംഗിന് എത്താത്തതും മീരയ്ക്ക് ചിത്രങ്ങള്‍ നഷ്ടപ്പെടുത്തി. അതേസമയം, മീരയുടെ തിരിച്ചുവരവ് ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ആ മീരജാസ്മിനെ ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്നാണ് അടുത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പുതുതായി വരുന്ന ചിത്രങ്ങളില്‍ മീരാജാസ്മിനാണ് നായിക എന്ന വാര്‍ത്ത വരും. തൊട്ടുപിന്നാലെ ഈ ചിത്രങ്ങളില്‍ നിന്നെല്ലാം മീര ഔട്ടെന്ന റിപ്പോര്‍ട്ടും വരും. ഏറ്റവും അവസാനമായി വി.കെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തിലും മീര ഇല്ലെന്നാണ് അറിയുന്നത്.
മഴനീര്‍ത്തുള്ളികളില്‍ മീരാജാസ്മിനിനെ പരിഗണിച്ചിട്ടില്ലെന്നാണ് നായകന്‍ അനൂപ് മേനോന്‍ പറയുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററില്‍ നായിക മീരയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലേക്കും മറ്റൊരു നായികയെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്.
നേരത്തെ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയില്‍ മീരയുണ്ടാകുമെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായിക മീരയല്ലെന്ന് തിരുത്തലുമായി പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തി. സിദ്ദിഖിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനാണ് മീരയുടെ അവസാന ചിത്രം. ഈ ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ നായികമാര്‍ അഭിനയിച്ചതിനാല്‍ മീരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല.
അതേസമയം, തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെടുന്നത് മീരയുടെ സ്വഭാവമോശം കൊണ്ടാണെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ചീത്ത പെരുമാറ്റവും സമയത്തിന് ഷൂട്ടിംഗിന് എത്താത്തതും മീരയ്ക്ക് ചിത്രങ്ങള്‍ നഷ്ടപ്പെടുത്തി. അതേസമയം, മീരയുടെ തിരിച്ചുവരവ് ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Labels:
Film
,
News Updates
സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു
സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; ആള്‍ത്തിരക്കു കാരണം സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു
ബെയ്ജിങ്: ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് ചൈനീസ് സര്‍വകലാശാലയുടെ വെബ്സൈറ്റ് തകര്‍ന്നു. ചൈനയിലെ റെന്‍മിന്‍ സര്‍വകലാശാലാ വെബ്സെറ്റാണ് ആരാധകരുടെ ആധിക്യത്തെ തുടര്‍ന്ന് ഡൌണായത്.
സര്‍വകലാശാലാ ആര്‍ട്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കാങ് കാങിന്റെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലാ കാമ്പസില്‍ പല പോസുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിത്രങ്ങളില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ മാവോ ഴാന്‍സെങാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായോടെ ലക്ഷക്കണക്കിനാളുകളാണ് ഒരേ സമയം ചിത്രങ്ങള്‍ കാണാനെത്തിയത്. ഇതോടെയാണ് സര്‍വകലാശാലാ വെബ്സൈറ്റ് തകര്‍ന്നത്. വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ഇന്റേണല്‍ എറര്‍, സെര്‍വര്‍ കണക്ഷന്‍ ടെര്‍മിനേറ്റഡ് എന്ന വാചകങ്ങളാണ് കാണുക.
സംഭവം വാര്‍ത്തയായതോടെ സര്‍വകലാശാലയ്ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രശസ്തിക്കു വേണ്ടി വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ചെന്നാണ് വിമര്‍ശനം. സാമ്പ്രദായിക രീതികളില്‍നിന്ന് മാറി പുതിയ തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നത് ഉന്നത വിദ്യാഭ്യആസ മേഖലയ്ക്ക് ഗുണകരമാണെന്നാണ് അനുകൂലമായ പ്രതികരണം.
എന്തായാലും ഒറ്റ ദിവസം കൊണ്ട് താരമായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനിയായ കാങ്.
Labels:
News Updates
Subscribe to:
Posts
(
Atom
)
| ||
google-site-verification: google30b96ebb7f822952.html